പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചരണം അവസാനിച്ചു; വോട്ടെടുപ്പ് ഞായറാഴ്ച്ച

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യ പ്രചരണം അവസാനിച്ചു . എഴ് സംസ്ഥാനങ്ങളിലെ അന്‍പത്തി ഒന്‍പത് ലോകസഭാ മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച്ച വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന തെരഞ്ഞെടുപ്പ് പ്രചാരണ റാലി മധ്യപ്രദേശിലെ ഖാര്‍ഗോണിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശിലുമാണ് നടത്തിയത്.
ഏഴാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ അവസാന പ്രചാരണ റാലിയാണിതെന്നും അദ്ദേഹം ഭൂരിപക്ഷ സര്‍ക്കാരിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശിലും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലുമാണ് ഇന്ന് പ്രചാരണം അവസാനിപ്പിച്ചത്. 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ ശേഷിയ്ക്കുന്ന 59 ഇടത്തേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പശ്ചിമ ബംഗാളിലെ പ്രചരണം ഇന്നലെ രാത്രി പത്ത് മണിക്ക് അവസാനിച്ചിരുന്നു.
സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് എഴുനൂറിലധികം കന്പനി കേന്ദ്രസേനയെയാണ് പശ്ചിമ ബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരങ്ങള്‍ പൂര്‍ണ്ണമായും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ബീഹാറിലെ 8 ഹിമാചല്‍ പ്രദേശിലെ 4 ജാര്‍ഖണ്ടിലെ 3 മദ്ധ്യപ്രദേശിലെ 8 പഞ്ചാബിലെ 13 ഉത്തര്‍ പ്രദേശിലെ 13 പശ്ചിമ ബംഗാളിലെ 9 ചണ്ടിഗ്ഡിലെ 1 ഉം സീറ്റുകളാണ് അവസാന ഘട്ടത്തില്‍ വോട്ട് ചെയ്യുക.
പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുളള പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നാണ് നരേന്ദ്രമോദി ജനവിധി തേടുക. ഉത്തര്‍പ്രദേശില്‍ മഹാസഖ്യവും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ വരുന്ന മധ്യപ്രദേശിലും എന്‍ഡിഎ ഘടകക്ഷിയായ ശിരോമണി അകാലിദളിനെതിരെ മത്സരിക്കുന്ന പഞ്ചാബില്‍ നിന്നും കോണ്‍ഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here