‘എനിക്കു വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല; എല്ലാം രാജ്യത്തിനു വേണ്ടി’; ധ്യാനത്തെക്കുറിച്ച് മോദിയുടെ വെളിപ്പെടുത്തൽ

കേദാർനാഥ് ഗുഹയിലെ ധ്യാനത്തിൽ ദൈവത്തിനോട് തനിക്കു വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ലെന്ന് മോദി. രാജ്യത്തിൻ്റെ അഭിവൃത്തി മാത്രമായിരുന്നു ധ്യാനത്തിൽ താൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ധ്യാനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദൈവത്തോട് എനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല. ദൈവമാണ് എല്ലാത്തിനും നമുക്ക് കഴിവ് തന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കണമെന്നാണ് പ്രാര്‍ത്ഥിച്ചത്.” മോദി മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നമ്മുടെ രാജ്യം കണ്ടറിയണം. വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ നമ്മുടെ രാജ്യത്തെ വ്യത്യസ്ഥ സ്ഥലങ്ങളും നമ്മള്‍ കാണണമെന്നും മോദി കൂട്ടിച്ചേർത്തു.
ഒരു മണിക്കൂര്‍ കേദാര്‍നാഥില്‍ ധ്യാനിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകാന്ത ധ്യാനം അവസാനിപ്പിച്ച മോദി കേദാർനാഥ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകും. ക്ഷേത്ര ദർശനത്തിന് ശേഷം ബദരിനാഥിലേക്കാണ് അദ്ദേഹത്തിൻ്റെ യാത്ര. ഏകാന്തവാസത്തിന് സമയം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here