അടുത്ത ഒരുമാസത്തേക്ക് കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദേശം

അടുത്ത ഒരുമാസത്തേക്ക് കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദേശം. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവലയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് വക്താക്കളെ ചർച്ചകളിൽ മാധ്യമങ്ങൾ ഉൾപെടുത്തേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുമോ ഇല്ലെയോ എന്ന അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുരജേവാലെയുടെ ഈ പ്രസ്താവന.
.@INCIndia has decided to not send spokespersons on television debates for a month.
All media channels/editors are requested to not place Congress representatives on their shows.
— Randeep Singh Surjewala (@rssurjewala) May 30, 2019
അതേസമയം, ഒരു മാസത്തിനകം മറ്റൊരു അധ്യക്ഷനെ കണ്ടെത്താൻ പറഞ്ഞിരിക്കുകയാണ് രാഹുൽ ഗാന്ധി. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാണ് രാഹുൽ ഗാന്ധി നിർദേശിച്ചിരിക്കുന്നത്. നേതാക്കളുമായി കൂടിക്കാഴ്ചകൾക്ക് പോലും രാഹുൽ തയ്യാറായിട്ടില്ല. രാഹുലിനെ പിന്തിരിപ്പിക്കാൻ നേതാക്കളും പ്രവര്ത്തകരും സമ്മർദ്ദം ശക്തമാക്കുന്നത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. പ്രവർത്തക സമിതിയും പിസിസികളും പുനസംഘടിപ്പിക്കണം, നിർണായക പദവികളിരിക്കുന്നവർക്ക് പ്രായ പരിധി നിശ്ചയിക്കണം, തുടങ്ങിയ ആവശ്യങ്ങൾ നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here