സിറോ മലബാർ വ്യാജരേഖ കേസ്; വൈദികരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ വൈദികരെ ചോദ്യം ചെയ്യുന്നത് അഞ്ചാം ദിവസമായ ഇന്നും തുടരും. ഫാദർ പോൾ തേലക്കാട്ട്, ഫാദർ ആൻറണി കല്ലൂക്കാരൻ, അദിത്യ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മൂവരോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കേസിലെ ഗൂഡാലോചനയുടെ ഭാഗമായി പ്രതികൾ കലൂരിൽ യോഗം ചേർന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഇക്കാര്യത്തിലെ വിശദാംശങ്ങളും അന്വേഷണ സംഘം ആരായും. പ്രതികളുടെ ലാപ്‌ടോപുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളിലും കൂടുതൽ വിശദീകരണം തേടും.
കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ താരതമ്യ പഠനം നടത്തിയശേഷമാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുന്നത്. മറ്റന്നാൾ വരെയാണ് ചോദ്യം ചെയ്യിലിനായി അന്വേഷണ സംഘത്തിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here