Advertisement

നെട്ടൂർ കൊലപാതകം; മൂന്നാം തിയതി അർജുന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി; നാലാം തിയതി ചതുപ്പിൽ നിന്നും മൃതദേഹമെടുത്ത ശേഷം വലിയ കല്ല് കെട്ട് വീണ്ടും ചവിട്ടി താഴ്ത്തി

July 12, 2019
Google News 1 minute Read

നെട്ടൂർ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ. അർജുന്റെ കൊലപാതകം നടന്നത് ആസൂത്രിതമായി.

കൊലപാതകം നടന്നതിന് മുൻപ് 2 ആം തീയതി രാത്രി പ്രതികളും അർജുനും ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ചിരുന്നു. തുടർന്നായിരുന്നു ആദ്യ തർക്കം തുടങ്ങുന്നത്. പ്രധാന പ്രതി നിബിനോടൊപ്പം തർക്കത്തിന് ശേഷവും അർജുൻ കഞ്ചാവ് വലിച്ചു. തുടർന്നായിരുന്നു നിബിൻ തന്റെ സഹോദരന്റ അപകട മരണത്തെ കുറിച്ച് അർജുനോട് തർക്കിക്കുന്നത്. ഈ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു.

Read Also : അർജുന്റെ കൊലപാതകം; ‘പൊലീസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു; കേസ് മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം’: അർജുന്റെ മാതാവ്

അർജുനെ നിബിൻ, റോണി, അജിത്ത്, അനന്ദു എന്നീ പ്രതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ച് അവശനാക്കി .തുടർന്ന് മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ സംഭവ സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. മൂന്നാം തിയതി രാവിലെ മടങ്ങി സംഭവസ്ഥലത്തെത്തിയ പ്രതികൾ അർജുന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തി. പിന്നീട് നാലാം തിയതി റോണിയും, നിബിനും സംഭവസ്ഥലത്ത് വീണ്ടും എത്തുകയും ചതുപ്പിൽ നിന്നും മൃതദേഹമെടുത്ത ശേഷം വലിയ കല്ല് കെട്ട് വീണ്ടും ചവിട്ടി താഴ്ത്തി.

തുടർന്ന് കൈകാലുകൾ കഴുകിയ ശേഷം ഇവിടെ നിന്നും മടങ്ങി അർജുന്റെ വീട്ടിൽ എത്തുകയും അവിടെ നിന്നും ചായ കുടിച്ച ശേഷം അർജുനെ കണ്ടെത്തി നൽകാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here