കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി
കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിമത എംഎൽഎമാരുടെ രാജി സംബന്ധിച്ചുള്ള വാദത്തിനിടെ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്.
Read Also; കർണാടക പ്രതിസന്ധി; സ്പീക്കർ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് സുപ്രീകോടതി
സ്പീക്കർ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ചോദിച്ചു. വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ലേയെന്നും സുപ്രീംകോടതി ആരാഞ്ഞു. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്പീക്കറുടെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. സ്പീക്കർക്ക് വേണ്ടി അഭിഷേക് സിങ്‌വിയാണ് കോടതിയിൽ ഹാജരായത്.
Read Also; ജനാധിപത്യത്തിന് അപകടകരമായ കാര്യങ്ങളാണ് കർണാടകയിൽ നടക്കുന്നതെന്ന് യെച്ചൂരി
കൂറുമാറ്റ നിയമപ്രകാരം വിമത എംഎൽഎമാർക്കെതിരെ നടപടി പരിഗണനയിലാണെന്ന് സ്പീക്കർ കോടതിയിൽ കോടതിയെ അറിയിച്ചു. രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അയോഗ്യത വിഷയത്തിൽ തീരുമാനമെടുക്കണമെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ അയോഗ്യതക്ക് പ്രത്യാഘാതം കൂടുതലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജിവെക്കുന്നതിന്റെ പ്രത്യാഘാതമല്ല അയോഗ്യതക്കെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Read Also; കർണാടകയിലെ വിമത എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് നൽകി; നിയമപ്രകാരം നീങ്ങുമെന്ന് സ്പീക്കർ
സ്പീക്കറെ കാണാൻ ശ്രമിച്ചില്ലെന്ന് എംഎൽഎമാർ സമ്മതിച്ചിട്ടുണ്ടെന്നും സ്പീക്കർക്ക് വേണ്ടി അഭിഷേക് സിങ്‌വി പറഞ്ഞു. രാജി വാങ്ങവേ ചിത്രീകരിച്ച വീഡിയോയിൽ ഇക്കാര്യമുണ്ട്. സ്പീക്കർ ഒളിച്ചു കളിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ അപകീർത്തിപ്പെടുത്താനാണ്. നിയമം പോലും പരിശോധിക്കാതെയാണ് സ്പീക്കർക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും സിങ്‌വി
വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here