ഓണത്തിനാവശ്യമായ പച്ചക്കറികളുടെ സംഭരണം ആരംഭിച്ചതായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍

ഓണത്തിനാവശ്യമായ പച്ചക്കറികളുടെ സംഭരണം ആരംഭിച്ചെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. കേരള കര്‍ള കര്‍ഷക സമിതി അംഗങ്ങളുടെ സിറ്റിംഗിനു ശേഷമായിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം.
ഓണത്തിനു പരമാവതി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറികള്‍ കേരളത്തില്‍ തന്നെ കൃഷി ചെയ്യാമെന്നാണ് കൃഷി മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. പ്രളയം തകര്‍ത്ത കാര്‍ഷിക മേഘലയെ പുനര്‍ജീവിപ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ കൈകൊള്ളുന്നുണ്ട്.
ശീതകാല പച്ചക്കറിയുടെ വിളനിലമായി അറിയപെടുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഘലകളില്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. യുവതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാന്‍ വിവിധ പദ്ധതികള്‍ ആവിശ്കരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here