അന്തരിച്ച കവി ആറ്റൂർ രവി വർമയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച കവിയും വിവർത്തകനുമായിരുന്ന ആറ്റൂർ രവി വർമയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒൻപത് മുതൽ 11 വരെ സാഹിത്യ അക്കാദമി ഹാളിൽ പൊതു ദർശനത്തിന് വെച്ച
ഭൗതീകശരീരം സ്വവസതിയിലേക്ക് കൊണ്ട് പോയി.
സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികൾ സമർപ്പിച്ച ശേഷം ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തി ഘട്ടിൽ സംസ്‌ക്കാര ചടങ്ങുകൾ നടക്കും. മന്ത്രിമാരായ എ.െക.ബാലൻ, എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
Read Also : കവി ആറ്റൂർ രവിവർമ അന്തരിച്ചു
26 നാണ് ആറ്റൂർ രവിവർമ അന്തരിച്ചത്. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ ആറ്റൂരിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് രവിവർമ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. വിവിധ ഗവൺമെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു. 1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here