മാനദണ്ഡങ്ങള്‍ക്ക് അപ്പുറമുള്ള സഹായമാണ് കേരളത്തിന് വേണ്ടതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

മാനദണ്ഡങ്ങള്‍ക്ക് അപ്പുറമുള്ള സഹായമാണ് കേരളത്തിന് വേണ്ടതെന്നും കേന്ദ്രം മാനദണ്ഡങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍. നിലമ്പൂരില്‍ ദുരിതപ്രദേശങ്ങളിലെ സന്ദര്‍ശന വേളയിലാണ് മന്ത്രിയുടെ വിമര്‍ശനം. അതേസമയം കവളപ്പാറയില്‍ ഇനിയും കണ്ടെത്താനുള്ള 11 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കൃഷി വകുപ്പ് മന്ത്രിയുടെ വിമര്‍ശനം. കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും രാഷ്ട്രീയം നോക്കിയല്ല സംസ്ഥാനങ്ങളെ സഹായിക്കേണ്ടതന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഒറ്റയ്ക്ക് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാവില്ലന്നും കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു
പോത്തുകല്ലില്‍ വെച്ച് നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത മന്ത്രി കവളപ്പാറ ഉല്‍പ്പടെയുള്ള ദുരിത പ്രദേശങ്ങള്‍ സന്ദര്ശിച്ചു. തെരച്ചില്‍ ഊര്‍ജിതമാകുമ്പോഴും ഇന്നലെയും ഇന്നും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴ തിരച്ചിലിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ എല്ലാ പ്രദേശങ്ങളിലും തിരച്ചില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരിക്കല്‍ തെരച്ചില്‍ നടത്തിയ ഭാഗങ്ങളില്‍ തന്നെ കൂടുതല്‍ ആഴത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here