Advertisement

പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്

September 23, 2019
Google News 1 minute Read

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്.
സിപിഎം നേതൃത്വത്തിന് എതിരായ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും പ്രതി സജി ജോർജ്ജിനെ കെ.വി.കുഞ്ഞിരാമൻ സഹായിച്ചതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന് കല്യോട്ടെ കോൺഗ്രസുകാരുമായി വിരോധമുണ്ടെന്ന വാദം തെറ്റെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. വിപിപി മുസ്തഫയുടെ പ്രസംഗത്തിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. തന്നെ മർദിച്ചതിലുള്ള വിരോധത്തിൽ തനിക്ക് അടുപ്പമുള്ള സിപിഎം പ്രവർത്തകർക്കൊപ്പം ചേർന്ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

Read Also : പെരിയ ഇരട്ടക്കൊലപാതകം; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അതേസമയം, കേസിലെ എട്ടാം പ്രതിയും, സിഐടി യു പ്രവർത്തകനുമായ സുബീഷിനു വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. ആളൂരായിരുന്നു. ഒന്നാം പ്രതി പീതാംബരന് വേണ്ടിയും ഹാജരായേക്കുമെന്ന് ആളൂർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷം ജില്ല കോടതിയിൽ സുബീഷ് സമർപ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് അഡ്വ.ആളൂർ കോടതിയിൽ ഹാജരായത്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും, സുബീഷിനെതിരെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നും ജാമ്യാപേക്ഷയിൽ ഹാജരായ ആളൂർ കോടതിയിൽ വാദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here