Advertisement

‘വ്യാജ ഒസ്യത്തിന് പിന്നിൽ ആദ്യ ഭർത്താവ് റോയ്’ : ജോളിയുടെ മൊഴി പുറത്ത്

October 7, 2019
Google News 1 minute Read

ചോദ്യം ചെയ്യലിനിടെ റോയിയെ കുറ്റക്കാരനാക്കാൻ ശ്രമം നടത്തി ജോളി. വ്യാജ ഒസ്യത്തിന് പിന്നിൽ ആദ്യ ഭർത്താവെന്ന് റോയ് എന്ന് കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളി പറഞ്ഞു. വക്കീൽ പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയിരിക്കുകന്നതെന്നാണ് സൂചന. എന്നാൽ വിഷയത്തിൽ റോയിക്ക് പങ്കില്ലെന്ന് പൊലീസിന് മനസ്സിലായി. ഒസ്യത്തിൽ ഒപ്പിട്ടവരുടെ മൊഴി തെളിവായി.

നേരത്തെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചിരുന്നത് സിപിഐഎം-മുസ്ലിം ലീഗ് പ്രദേശിക നേതാക്കളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തിൽ ഇയാൾക്ക് ജോളി സാമ്പത്തിക സഹായവും നൽകിയിരുന്നു. ഓമശ്ശേരി പഞ്ചായത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. റോജോയുമായി ഈ മുസ്ലിം ലീഗ് നേതാവ് വാക്കേറ്റം ഉണ്ടായതായി വെളിപ്പെടുത്തലുണ്ട്.

Read Also : ‘കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു; ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നു’ : ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു

കഴിഞ്ഞ ദിവസം കേരളാ പൊലീസിന്റെ സി ബ്രാഞ്ച് നടത്തിയ റെയ്ഡിൽ ജോളിയുടെ വീട്ടിൽ നിന്ന് അമ്പതിനായിരം രൂപയുടെ ഒരു ചെക്ക് കണ്ടെടുത്തിരുന്നു. സിപിഐഎം പ്രാദേശിക നേതാവിന്റെ ചെക്ക് ആയിരുന്നു ഇത്. ഒരാഴ്ച മുമ്പ് ഈ പ്രാദേശിക നേതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ജോളി ഇയാളെ സന്ദർശിച്ചിരുന്നു. പൊലീസ് ചോദിച്ചത് ഒസ്യത്തിനെ കുറിച്ചാണെന്ന് അന്ന് സിപിഐഎം പ്രാദേശിക നേതാവ് ജോളിയോട് വെളിപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here