Advertisement

‘ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് ഞാനല്ല; സിപിഐഎം നേതാവ് പറഞ്ഞിട്ടാണ് പൊലീസിനോട് കളവ് പറഞ്ഞത്’: വെളിപ്പെടുത്തി മഹേഷ്

October 7, 2019
Google News 1 minute Read

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ താനല്ല ഒപ്പിട്ടതെന്ന് എൻഐടി സെക്യൂരിറ്റി ജീവനക്കാരൻ മഹേഷ്. ട്വന്റിഫോറിനോടാണ് മഹേഷ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ കൂടത്തായി കൊലക്കേസ് പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ താൻ ഒപ്പിട്ടിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ മഹേഷ് പറഞ്ഞിരുന്നു. എന്നാൽ തന്റെ പേരിൽ മറ്റാരോ ആണ് വ്യാജ ഒപ്പ് ഇട്ടിരിക്കുന്നത് മഹേഷ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി. മറ്റാരോ ആണ് തന്റെ പേരിൽ ഒപ്പിട്ടതെന്നും പ്രശ്‌നമുണ്ടാകില്ലെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി മനോജ് ഉറപ്പ് നൽകിയതുകൊണ്ടാണ് പൊലീസിൽ അത്തരത്തിൽ മൊഴി നൽകിയതെന്നും മഹേഷ് പറയുന്നു. എങ്ങനെ പൊലീസിൽ മൊഴി നൽകണമെന്ന് മനോജ് പറഞ്ഞ് പഠിപ്പിച്ചെന്നും മഹേഷ് പറഞ്ഞു.

ജോളിയെ തനിക്ക് അറിയില്ലെന്നും, ജോളി എൻഐടിയിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നും മഹേഷ് ആവർത്തിച്ചു. പൊലീസിൽ തെറ്റായ മൊഴി നൽകിയതിൽ ഖേദമുണ്ടെന്നും മഹേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : ‘ജോളിയെ പരിചയപ്പെട്ടത് 2006ൽ; ജോളി ഒരു ലക്ഷം തന്നു’ : ലോക്കൽ സെക്രട്ടറി മനോജ്

2006 ലാണ് സിപിഐഎം ലോക്കൽ സെക്രട്ടറി മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നൽകിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടർന്നു. തുടർന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ മനോജ് ഒപ്പുവക്കുകയായിരുന്നു. പിന്നീട് ഇതെ കുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദർശിച്ചപ്പോൾ എഗ്രിമെന്റിൽ ഒപ്പുവെച്ച താൻ കുടുങ്ങിയല്ലോ എന്ന് ജോളിയോട് പറഞ്ഞതായും മനോജ് പറഞ്ഞു.

ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതിൽ സാക്ഷിയായി ഒപ്പുവച്ചത് സിപിഐഎം പ്രാദേശിക നേതാവാണെന്നും നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തിൽ ഇയാൾക്ക് ജോളി സാമ്പത്തിക സഹായവും നൽകിയിരുന്നു. ഓമശ്ശേരി പഞ്ചായത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here