ലീഡ് 7286 ലേക്ക് ഉയര്‍ത്തി വി കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലെ ലീഡ്‌നില 7286 ലേക്ക് ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ മേയര്‍ ബ്രോ മുന്നേറുന്ന കാഴ്ച്ചയാണ് കാണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തുടങ്ങിയ ലീഡ് ഉയര്‍ത്തലാണ് വി കെ പ്രശാന്തിന്റേത്. നാല് റൗണ്ടുകള്‍ പിന്നിടുമ്പോഴും ലീഡ് നില ഒരിക്കല്‍ പോലും പിന്നിലേക്ക് പോയിട്ടില്ല. അതിനിടെ വട്ടിയൂര്‍ക്കാവിലെ തോല്‍വില്‍ സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ രംഗത്ത് എത്തിയിരുന്നു. ഫലം അപ്രതീക്ഷിതമല്ലെന്ന് മോഹന്‍കുമാര്‍ തുറന്ന് സമ്മതിച്ചു. എല്‍ഡിഎഫ് മുന്‍കൂട്ടി പ്രവര്‍ത്തനം നടത്തിയെന്നും മോഹന്‍കുമാര്‍ പറയുന്നു.
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.23 ആയിരുന്നു പോളിംഗ്. ഇത്തവണ 62.66 ശതമാനമാണ് പോളിംഗ്. യുഡിഎഫിന്റെ സുരക്ഷിതകോട്ടകളിലൊന്നായ മണ്ഡലത്തില്‍ വിജയമല്ലാതെ മറിച്ചൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കണക്കുകള്‍ ഇതിന് വിപരീതമായി. പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ മേയര്‍ ബ്രോ ആയി മാറിയ വി കെ പ്രശാന്തിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here