ജർമൻ ചാൻസലർ ആംഗലാ മെർക്കലിന് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം

രണ്ട് ദിവസത്തെ സന്ദർശനത്തിന് രാജ്യത്തെത്തിയ ജർമൻ ചാൻസലർക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം. ആരോഗ്യപ്രശ്നങ്ങൾ കാരണം ദേശീയ ഗാനം ആലപിച്ചപ്പോൾ ആംഗലാ മെർക്കൽ കസേരയിൽ നിന്നെഴുന്നേറ്റില്ല.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ജർമൻ ചാൻസലർ വിവിധ മേഖലകളിലെ സഹകരണം ചർച്ച ചെയ്തുവെന്ന് വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള ഊഷ്മള ബന്ധം തുടരുമെന്ന് മെർക്കൽ കൂട്ടിച്ചേർത്തു. രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഭീകരത ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ജർമനി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര മേഖലയിലടക്കം പരസ്പരസഹകരണം ഉറപ്പിക്കുന്ന ഇരുപത് സുപ്രധാന കരാറുകൾ ഒപ്പിട്ടു.
രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ഇന്ത്യ- ജർമനി ഉദ്യോഗസ്ഥതല ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യവസായ പ്രമുഖരുമായും ജർമൻ ചാൻസലർ കൂടിക്കാഴ്ച നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here