ട്വന്റിഫോർ വാർത്ത തുണയായി; നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ ആരോഗ്യമന്ത്രിയുടെ ഇടപെടൽ

നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഇടപെടൽ. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പാലാക്കാട് സ്വദേശി സനൂപിന്റെയും, ഷംസിയുടെയും 1 മാസം പ്രായമായ മുഹമ്മദ് ഷിഹാബിന്റെ ജീവൻ രക്ഷിക്കാനാണ് മന്ത്രി ശൈലജയുടെ ഓഫീസ് ഇടപെട്ടിരിക്കുന്നത്.
കൈയ്‌ലോ തെറാക്‌സ് എന്ന അപൂർവം രോഗമാണ് കുട്ടിക്ക്. ചുരുക്കം ആളുകളിൽ മാത്രമാണ് ഈ അസുഖം കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യമന്ത്രി ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയിൽ കുട്ടിയുടെ ഓപ്പറേഷന് സൗകര്യം ഒരുക്കി. കുട്ടിയുമായി വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ് കൊച്ചിക്ക് പുറപ്പെട്ടു.
മുഹമ്മദ് ഷിഹാബിന്റെ ജീവൻ നിലനിർത്താൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ആശുപത്രികളിൽ കയറി ഇറങ്ങിയ ശേഷം കുട്ടിയുമായി മാതാപിതാക്കൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. രോഗത്തിനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ മാത്രമാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കൾ വഴി ഷിഹാബിന്റെ മാതാപിതാക്കൾ ചാനലുമായി ബന്ധപ്പെട്ടു. വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു.
Story highlights : newborn baby, kk shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here