യുഎസ് വ്യോമാക്രമണം ; മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി

ബാഗ്ദാദില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള പോരാട്ടം ഇരട്ടിയാക്കുമെന്ന് ആയത്തുള്ള അലി ഖമയനി മുന്നറിയിപ്പ് നല്‍കി . സുലൈമാനി ശക്തനായ പോരാളിയെന്നും അലി ഖമൈനി പ്രതികരിച്ചു.
ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികോദ്യോഗസ്ഥനടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി രംഗത്തെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു. അതേസമയം, അമേരിക്കയുടെ നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണെന്നും ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്തം വാഷിങ്ങ്ടനായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുലൈമാനിയെക്കൂടാതെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ ദേശീയ പതാകയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയ്തു. ഇറാന്‍- അമേരിക്ക പ്രതിസന്ധി ആഗോള വിപണിയില്‍ എണ്ണവിലയെ ബാധിച്ച് തുടങ്ങി. കൂഡ് ഓയില്‍ വില നാല് ശതമാനം ഉയര്‍ന്നിട്ടുണ്ട്.
Story Highlights- Donald Trump, air strike, general Qassem Suleimani, Baghdad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here