എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി ഇടപാട്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്
എറണാകുളം – അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മുൻ ഫിനാൻസ് ഓഫീസർ ജോഷി പുതവയെയും കേസിൽ പ്രതി ചേർത്തു. മാർച്ച് 13ന് ഇരുവരും കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം.
എറണാകുളം- അങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമി കച്ചവടത്തില്‍ സഭാംഗമായ ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തത്. അതിരൂപതയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവയെയും കേസിൽ പ്രതി ചേർത്തു. തൃക്കാക്കരയിലെ കരുണാലയത്തിന്റെ ഒരേക്കർ ഭൂമി വിൽപന നടത്തിയതിലെ ക്രമക്കേടിലാണ് കേസ്. ഗൂഡാലോചന, വിശ്വാസവഞ്ചന, കളവായ പ്രസ്താവന നടത്തി ആധാരം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പ്രാഥമികമായി ചുമത്തിയിരിക്കുന്നത്.
ഭൂമി വില്‍പന സംബന്ധിച്ച ഫിനാന്‍സ് കൗണ്‍സില്‍ യോഗത്തിന്റെ മിനിട്‌സും ബാങ്ക് അക്കൗണ്ട് രേഖകളും കോടതി പരിശോധിച്ചു. ഇതടക്കം പരിശോധിച്ച ശേഷമാണ് ഉത്തരവ്. ഭൂമി കച്ചവടത്തിൽ മൊത്തം ഏഴ് ഹർജികളാണ് കാക്കനാട് കോടതിയിൽ കർദിനാളിനെതിരെ സമർപ്പിക്കപ്പെട്ടത്. ഇതിൽ രണ്ട് ഹർജികളിൽ നേരത്തെ കേസെടുത്തിരുന്നു. അവശേഷിച്ച അഞ്ച് പരാതികളിൽ രണ്ട് എണ്ണത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്.
Story Highlights: Mar George Alanchery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here