Advertisement

കൊറോണ സംസ്ഥാന ദുരന്തം; കൂടുതൽ ജില്ലകളിൽ വൈറസ് ബാധ പ്രതീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി

February 3, 2020
Google News 1 minute Read

കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കൊറോണ പ്രതീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 2239 പേർ നിരീക്ഷണത്തിലുണ്ട്. 84 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. രോഗ ബാധിത മേഖലയിൽ നിന്ന് വരുന്നവർ ആരോഗ്യ വകുപ്പിന് മുമ്പിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കുറ്റകൃത്യമായി കണക്കാക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

രോഗബാധിത മേഖലകളിൽ നിന്നെത്തിയ 2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 84 പേർ ആശുപത്രികളിലും, 2155
പേർ വീടുകളിലും നിരീക്ഷണത്തിലാണ്.സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച തൃശൂർ, ആലപ്പുഴ, കാസർഗോഡ് എന്നീ ജില്ലകളിലെ വിദ്യാർത്ഥികൾ സഹപാഠികളും പരസ്പരം സമ്പർക്കം പുലർത്തിയിരുന്നവരുമാണ്. ഇവരുമായി അടുത്തിടപഴകിയ 82 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വുഹാനിൽ നിന്നടക്കം എത്തിയ 2239 പേർ വിവിധ ജില്ലകളിലാണ് ഉള്ളത് എന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കൊറോണ സ്ഥിരീകരിക്കരിക്കാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുൻകൂട്ടി കാണുന്നു. ഇതിനെ തുടർന്നാണ് എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്താനുള്ള തീരുമാനം.

140 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ, 49 എണ്ണത്തിന്റെ ഫലം ലഭിച്ചു. 46 സാംപിളുകൾ നെഗറ്റീവും മൂന്ന് എണ്ണം പോസിറ്റീവുമാണ്. കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗ ബാധിത മേഖലയിൽ നിന്ന് എത്തിയവരിൽ അപൂർവം ചിലർ ഇപ്പോഴും ഒളിച്ച് നടക്കുന്നതായും മന്ത്രി പറഞ്ഞു.

കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഒരാൾ പോലും മരിക്കാതിരിക്കാനുള്ള ജാഗ്രതയാണ് സർക്കാർ നടത്തുന്നത്. അതിന് ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാവണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക-സാമൂഹിക പിന്തുണ ഉറപ്പു വരുത്തുന്നതിനായി
178 കൗൺസിലേഴ്സ് പ്രവർത്തനം തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി.

Story Highlights: KK Shailaja, Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here