Advertisement

തൃശൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾക്ക്

April 3, 2020
Google News 1 minute Read

തൃശൂരിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ 36കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ചാവക്കാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തൃശൂർ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. വീടുകളിൽ 14033 പേരും ആശുപത്രികളിൽ 40 പേരും ഉൾപ്പെടെ ആകെ 14073 പേരാണ് നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച വ്യക്തി ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 28ന് ഡൽഹി, തുടർന്ന് മാർച്ച് 15ന് ബോംബെ, മാർച്ച് 24ന് ബംഗളൂരു വഴി 25ന് തിരുവനന്തപുരത്ത് എത്തുകയും അന്നുതന്നെ ചാവക്കാട് വീട്ടിലെത്തുകയും ചെയ്തു. ഷെയർ ടാക്‌സിയിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള യാത്ര. അതിനാൽ തന്നെ ടാക്‌സി ഡ്രൈവറെയും വണ്ടി ഷെയർ ചെയ്ത മറ്റ് വ്യക്തികളെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി.

ഇന്ന് 194 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുളളത്. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ ഡിസ്ചാർജ് ചെയ്തു. ഇന്ന് 29 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതുവരെ 785 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 734 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Read Also: ആശുപത്രിയിലുളളവര്‍ മാത്രമല്ല, എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്: മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ കാസർഗോഡ് സ്വദേശികളാണ്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 251 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 

coronavirus, thrissur, nissamuddhin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here