ഇറാന്‍-ഇസ്രയേല്‍ ആക്രമണം ഒമ്പതാം ദിവസവും തുടരുന്നു; ഇറാൻ ഡ്രോണ്‍ ഇസ്രയേല്‍ നഗരമായ ബെയ്‌സാനിൽ പതിച്ചു

ഇന്നും ആക്രമണം രൂക്ഷമായി തുടരുന്നു. ഇറാന്‍-ഇസ്രയേല്‍ ആക്രമണം ഒമ്പതാം ദിവസവും തുടരുകയാണ്. ഇറാനില്‍ നിന്ന് അഞ്ച് റോക്കറ്റുകള്‍ പതിച്ചെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാനില്‍ നിന്നുളള ഡ്രോണ്‍ ഇസ്രയേല്‍ നഗരമായ ബെയ്‌സാനിൽ പതിച്ചു.
വടക്കൻ ഇസ്രായേലി നഗരമായ ബെയ്‌സാനിൽ ഒരു ഇരുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോണുകളിൽ ഒന്ന് ഇടിച്ചുകയറി, കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലെ ഒരു തുറന്ന പ്രദേശത്ത് മറ്റൊരു ഡ്രോൺ വീണു, ആർക്കും പരുക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ബാക്കിയുള്ള എട്ട് ഡ്രോണുകൾ ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി ഐഡിഎഫ് അറിയിച്ചു.
അതേസമയം ഇറാന്‍ നഗരമായ അഹ്‍വാസ് ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടന്നു. എണ്ണ ഉത്പാദന മേഖലയായ അഹ്‍വാസാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിൽ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്റ്റേറ്റ് മീഡിയയിൽ പറഞ്ഞു.
ജൂൺ 13 ന് ഇറാനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിനുശേഷം 94 സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു.
ഇസ്രയേൽ ആക്രമണങ്ങളിൽ മൂന്ന് ആശുപത്രികൾ ആക്രമിക്കപ്പെടുകയും രണ്ട് ഡോക്ടർമാർ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രയേൽ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ദേശീയ ആരോഗ്യ സംഘത്തിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights : iran israel conflict continues in 9th day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here