‘ക്വിക്ക് ഡോക്ടർ’ രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങി ഐഎംഎ
കൊവിഡ് കാലത്ത് വ്യക്തിഗത വിവര ശേഖരണത്തിലേക്ക് നയിക്കുന്ന മറ്റൊരു സർക്കാർ നടപടി കൂടി വിവാദത്തിൽ. സർക്കാർ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തിയ സ്വകാര്യ കമ്പനി രോഗികളുടെ വിവര ശേഖരണം നടത്തുന്നുവെന്ന് ആരോപണം. ഇതിന് പുറമെ സർക്കാരിന്റെയും ഐഎംഎയുടേയും മുദ്രകൾ കമ്പനി വെബ്‌സൈറ്റിൽ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കടക്കം ഡോക്ടർമാരുടെ ടെലി മെഡിസിൻ സേവനം ഉറപ്പു വരുത്താൻ സർക്കാർ കൈ കോർത്ത സ്വകാര്യ കമ്പനിയാണ് ക്വിക്ക് ഡോക്ടർ. ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയേയും സർക്കാർ ഇതിൽ പങ്കാളിയാക്കി. ടെലി മെഡിസിൻ വിവരങ്ങൾ സ്വകാര്യതയുമായി ബന്ധപ്പെട്ടതായതിനാൽ നിയന്ത്രണാവകാശം ഐഎംഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വിക്ക് ഡോക്ടർ ഈ ആവശ്യം നിരാകരിച്ചു. സ്വകാര്യകമ്പനിയുടെ ഈ ആപ്പിലൂടെ ഡോക്ടറുമായി രോഗി പങ്കുവെക്കുന്ന ആരോഗ്യ-വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നാണ് നിലവിൽ ഉയർന്ന് വന്നിരിക്കുന്ന ആരോപണം.
വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സ്വകാര്യ കമ്പനിയുമായിച്ചേർന്നുളള ടെലിമെഡിസിൻ സംവിധാനത്തിൽ നിന്ന് പിന്മാറാനൊരുങ്ങുകയാണ് ഡോക്ടർമാരുടെ സംഘടന.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here