ത്രിപുരയിൽ നാശം വിതച്ച് കനത്ത കൊടുങ്കാറ്റും ആലിപ്പഴ വർഷവും; ദൃശ്യങ്ങൾ

ത്രിപുരയിൽ കനത്ത കൊടുങ്കാറ്റും ആലിപ്പഴ വർഷവും. മൂന്ന് ജില്ലകളിലെ 4,200ഓളം ആളുകൾക്ക് വീട് നഷ്ടമായി. 5,500ൽ അധികം വീടുകൾ മുഴുവനായോ ഭാഗികമായോ നശിച്ചു. ത്രിപുര മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ കണക്ക് പുറത്തുവിട്ടു. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കനത്ത ആലിപ്പഴ വർഷമുണ്ടായത്. സെപഹജലയില്‍ കൂടുതൽ നാശനഷ്ടം ഉണ്ടായി. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1,170തോളം കുടുംബങ്ങളാണ് 12ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് സ്ഥലത്ത് സന്ദർശനം നടത്തി.
Yesterday’s heavy hail storm has effected our State badly. Approximately 500 houses have been effected. 5 relief camps opened immediately, where about 550 people are staying. We are committed to help everyone in this crucial period when we are already fighting against COVID-19. pic.twitter.com/PkbfBWpLpO
— Biplab Kumar Deb (@BjpBiplab) April 23, 2020
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5000 രൂപ വീതം ഒരോ കുടുംബത്തിനും നൽകി. കൂടുതൽ സഹായം ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകൾ വിശദമായി പരിശോധിച്ചതിന് ശേഷം നൽകും. കൊവിഡിന് എതിരെയുള്ള പോരാട്ടത്തിലാണ് സർക്കാർ. എന്നാൽ ദുരന്തത്തിൽ പെട്ടവർക്കും എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ആലിപ്പഴ വർഷത്തിന്റെയും കൊടുങ്കാറ്റിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
HailStorm Tripura pic.twitter.com/ma2kcoGRM4
— kamal Jamatia (@kamaljamatia) April 23, 2020
Over 4,000 people left homeless in Tripura after hailstorm lashes state https://t.co/v7EZK2yaGg
(Photos: @BjpBiplab) pic.twitter.com/w0g28ofuEv
— NDTV (@ndtv) April 23, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here