Advertisement

ചൈനീസ് കമ്പനിയുമായുള്ള റാപിഡ് ആന്റിബോഡി പരിശോധന കിറ്റ് ഇടപാട് അവസാനിപ്പിച്ച് തമിഴ്‌നാടും

April 28, 2020
Google News 1 minute Read

ചൈനീസ് കമ്പനിയുമായുള്ള റാപിഡ് ആന്റിബോഡി പരിശോധന കിറ്റ് ഇടപാട് അവസാനിപ്പിച്ച് തമിഴ്‌നാടും. കേന്ദ്രസർക്കാർ പിന്മാറിയതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ നടപടി. ഇടപാടിൽ സുതാര്യതയില്ലെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. റാഞ്ചിയിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ചികിത്സിക്കുന്ന വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ എട്ട് സിആർപിഎഫ് ജവാന്മാർക്ക് കൂടി പോസിറ്റീവായി. രാജ്യത്ത് ആകെ 28,380 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 886 പേർ മരിച്ചു.

ചൈനീസ് കമ്പനിയുമായുള്ള തമിഴ്‌നാട് സർക്കാരിന്റെ ഇടപാടിൽ ക്രമക്കേട് ആരോപിച്ച് മുഖ്യപ്രതിപക്ഷമായ ഡിഎംകെ രംഗത്ത് വന്നിരുന്നു. ഇടപാടിൽ സുതാര്യതയില്ലെന്നും ആരോപിച്ചു. ഇതിനിടെയാണ് ചൈനീസ് കമ്പനിയുടെ മുഴുവൻ പരിശോധന കിറ്റുകളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ കേന്ദ്രം കൈമാറിയ കിറ്റുകൾ മടക്കിനൽകാനും ചൈനീസ് കമ്പനിയുമായി നേരിട്ടുണ്ടാക്കിയ കരാർ റദ്ദ് ചെയ്യാനും തമിഴ്‌നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു. സുപ്രിംകോടതി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് റജിസ്ട്രാർമാരെ നിരീക്ഷണത്തിലാക്കി.

ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദിൽ മാത്രം കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 197 ആയി. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ മരണസംഖ്യ 50 ആയി. ചണ്ഡീഗഡിൽ മൂന്ന് ഡോക്ടർമാർ അടക്കം ഒൻപത് പേർക്ക് രോഗം കണ്ടെത്തി.

മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഈവർഷം നടത്തേണ്ടതില്ലെന്ന് ഉന്നത അധികാര കേന്ദ്രമായ മുക്തി മണ്ഡപ് ശുപാർശ ചെയ്തു.

Story Highlights- Rapid test, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here