പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം; മുൻനിര പോസ്റ്റുകളിൽ നേരിട്ടെത്തി; അടുത്തത് സൈനിക ആശുപത്രിയിലേക്ക്

മുൻ നിര സൈനിക പോസ്റ്റുകളിൽ നേരിട്ടെത്തി സന്ദർശനം നടത്തിയ പ്രധാനമന്ത്രി അടുത്തതായി സൈനിക ആശുപത്രിയും സന്ദർശിക്കും. ചീഫ് ഓഫ് ഡിഫൻസ് ജനറൽ ബിപിൽ റാവത്തിനും ആർമി ചീഫ് മനോജ് മുകുന്ദിനുമൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
നിമു എന്ന സ്ഥലത്തെ ഫോർവേഡ് മിലിട്ടറി പൊസിഷനിലായിരുന്നു നേരത്തെ അദ്ദേഹം. അതിർത്തിയോട് ചേർന്ന സ്ഥലത്ത് അദ്ദേഹം സന്ദർശനം നടത്തി. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും. അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്തും മോദി സന്ദർശനം നടത്തി. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിച്ചു. ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
#WATCH: Prime Minister Narendra Modi among soldiers after addressing them in Nimmoo, Ladakh. pic.twitter.com/0rC7QraWTU
— ANI (@ANI) July 3, 2020
വളരെ അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും സന്ദർശനം നടത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങൾ അവിടെ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിരോധമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചു എന്നും വാർത്തകൾ വന്നിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദർശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തിൽ യാതൊരു വാർത്തയും വന്നിരുന്നില്ല. തുടർന്നാണ് ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി അദ്ദേഹം സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here