Advertisement

അണയാത്ത പോരാട്ട വീര്യം; ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് നൂറ് വയസ്

August 18, 2020
Google News 2 minutes Read

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് നൂറ് വയസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി 1920 ഓഗസ്റ്റ് 18നാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും ചൂരും ഒട്ടും ചേരാതെയായിരുന്നു ഗാന്ധിജിയെ കേരള ജനത അദ്ദേഹത്തെ എതിരേറ്റത്.

1920 ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് 2.30 നാണ് ഗാന്ധിജി കോഴിക്കോട്ട് എത്തുന്നത്. ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മുത്തുക്കോയത്തങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.

വൈകീട്ട് 6.30 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തിൽ ഗാന്ധിജി പ്രസംഗിച്ചു. ആ പ്രസംഗം കേൾക്കാനായി ഏറനാട്ടിൽ നിന്നും പാലക്കാട്ടുനിന്നും വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും വടകരയിൽ നിന്നുമൊക്കെയായി ഇരുപതിനായിരത്തോളം ആളുകൾ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടി. കെ.മാധവൻ നായർ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. സത്യവും സമത്വവും എത്ര പ്രധാനപ്പെട്ടതാണെന്ന് ആ പ്രസംഗത്തിൽ ഉടനീളം തെളിഞ്ഞു നിന്നു. ഐക്യവും സമഭാവനയുമായിരിക്കണം നമ്മെ നയിക്കേണ്ടതെന്ന് അദ്ദേഹം നിരന്തരം ഓർമപ്പെടുത്തി.

മലയാളികൾ അന്നുവരെ അനഭവിച്ചറിയാത്ത ഒരു അനുഭൂതിയായിരുന്നു ഗാന്ധിജിയുടെ സന്ദർശനം. എളിമയും മൂർച്ചയും സമാസമം ഇഴചേർന്ന ആ ഇതിഹാസ മനുഷ്യനെ തൊട്ടടുത്തുനിന്ന് കാണാൻ മലയാളികൾക്ക് കഴിഞ്ഞ അപൂർവസുന്ദരമായ നിമിഷങ്ങളായിരുന്നു അത്. ആ മനോഹര ഓർമയ്ക്ക് ഇന്ന് ഒരു ശതകം തികയുന്നു. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ആ സ്വപ്നത്തിലേയ്ക്കാണോ നാം സഞ്ചരിക്കുന്നതെന്ന ആത്മപരിശോധനയ്ക്കും സ്വയം പുതുക്കലിനുമുള്ള അവസരം കൂടിയാണ് അദ്ദേഹത്തിന്റെ പാദം ഈ മണ്ണിൽതൊട്ട ദിവസത്തിന്റെ ശതവാർഷിക ദിനം.

Story Highlights gandhiji first kerala visit 100 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here