ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം. വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ചർച്ചയിൽ പങ്കെടുക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് ശേഷം പ്രധാനപ്പെട്ട നയതന്ത്ര ചർച്ചയിലേക്കാണ് ഇന്ത്യയും അമേരിക്കയും കടക്കുന്നത്. യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്‌സ് സെക്രട്ടറി മാർക്ക് എസ്പർ എന്നവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. രാവിലെ 10 മണിക്ക് ഡൽഹി ഹൈദരാബാദ് ഹൗസിലാണ് ചർച്ച.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പങ്കെടുക്കും. പസഫിക് മേഖലയിലെ ചൈനയുടെ കടന്ന് കയറ്റം തടയാൻ സൈനിക വിന്യാസം വർധിപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. യുഎസ് ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതും ചർച്ച ചെയ്യും. സമുദ്രസുരക്ഷ മുതൽ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ വരെ ഇന്ത്യയെ സഹായിക്കാൻ തയാറാണെന്ന് ചർച്ചയിൽ ഇന്ത്യയോട് അമേരിക്ക വ്യക്തമാക്കിയേക്കും. ഇന്നലെ ഡൽഹിയിൽ എത്തിയ മാർക്ക് എസ്പർ രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights – india america two plus two meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here