Advertisement

ആദ്യം ‘ലുങ്കി’ ഡാൻസ്; അവസാനം ഹൂഡയുടെ കൗണ്ടർ അറ്റാക്ക്; ചെന്നൈക്ക് 154 റൺസ് വിജയലക്ഷ്യം

November 1, 2020
Google News 2 minutes Read
csk kxip innings ipl

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 153 റൺസ് നേടിയത്. 62 റൺസ് നേടിയ ദീപക് ഹൂഡയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ (29), മായങ്ക് അഗർവാൾ (26) എന്നിവരും പഞ്ചാബ് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി. ചെന്നൈക്കായി ലുങ്കിസാനി എങ്കിഡി 3 വിക്കറ്റ് വീഴ്ത്തി.

മികച്ച രീതിയിലാണ് കിംഗ്സ് ഇലവൻ തുടങ്ങിയത്. മായങ്ക് അഗർവാളും ലോകേഷ് രാഹുൽ ചേർന്ന് പോസിറ്റീവായി കളിച്ചതോടെ വേഗത്തിൽ സ്കോർ ഉയർന്നു. അഗർവാൾ ആയിരുന്നു കൂടുതൽ അപകടകാരി. ആക്രമണോത്സുക ബാറ്റിംഗ് ഒടുവിൽ അഗർവാളിനു വിനയായി. ആറാം ഓവറിൽ ലുങ്കി എങ്കിഡി ക്ലീൻ ബൗൾഡാക്കുമ്പോൾ 26 റൺസായിരുന്നു അഗർവാളിൻ്റെ സമ്പാദ്യം. ആദ്യ വിക്കറ്റിൽ രാഹുലുമായി 48 റൺസിൻ്റെ കൂട്ടുകെട്ടും അഗർവാൾ പടുത്തുയർത്തിയിരുന്നു. ലോകേഷ് രാഹുലും (29) ഏറെ വൈകാതെ പുറത്തായി. ലുങ്കി എങ്കിഡിക്ക് തന്നെയായിരുന്നു വിക്കറ്റ്. രാഹുലും ബൗൾഡ് ആവുകയായിരുന്നു. നിക്കോളാസ് പൂരാൻ (2) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ എംഎസ് ധോണിയുടെ കൈകളിൽ അവസാനിച്ചതോടെ പഞ്ചാബ് പതറി.

Read Also : ഐപിഎൽ മാച്ച് 53; പഞ്ചാബ് ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

നാലാം വിക്കറ്റിൽ ക്രിസ് ഗെയിലും മൻദീപ് സിംഗും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമം നടത്തി. എന്നാൽ, ഗെയിലിനെ (12) വിക്കറ്റിനു മുന്നിൽ കുരുക്കിയ ഇമ്രാൻ താഹിർ പഞ്ചാബിനെ വീണ്ടും തകർച്ചയിലേക്ക് തള്ളിവിട്ടു. മൻദീപ് സിംഗ് (14) രവീന്ദ്ര ജഡേജയുടെ പന്തിൽ ബൗൾഡായി. ജിമ്മി നീഷമിനെ (2) ലുങ്കി എങ്കിഡി ഋതുരാജ് ഗെയ്ക്‌വാദിൻ്റെ കൈകളിൽ എത്തിച്ചു. അവസാന ഓവറുകളിൽ ദീപക് ഹൂഡ നടത്തിയ കൗണ്ടർ അറ്റാക്ക് ആണ് പഞ്ചാബിനെ മാന്യമായ സ്കോറിലെത്തിച്ചത്. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും ആക്രമിച്ച് കളിച്ച ഹൂഡ 26 പന്തുകളിൽ ഫിഫ്റ്റി നേടി. ഏഴാം വിക്കറ്റിൽ ക്രിസ് ജോർഡനുമൊത്ത് 40 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് താരം ഉയർത്തിയത്. 30 പന്തുകളിൽ 62 റൺസ് നേടിയ ഹൂഡയും ജോർഡനും (4) പുറത്താവാതെ നിന്നു.

Story Highlights chennai super kings vs kings xi punjab first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here