അടുത്തവർവഷത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മമത ബാനർജി

അടുത്തവർവഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാൻകുരയിൽ റാലി നടത്തിയാണ് മമത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
‘ഈ നാടിന്റെ ശാപമാണ് ബി.ജെ.പി. അതൊരു രാഷ്ട്രീയ പാർട്ടിയല്ല. നുണകളുടെ കുപ്പതൊട്ടിയാണ്’- മമത പറഞ്ഞു. തെരഞ്ഞെടുപ്പ് വരുേമ്പാഴെല്ലാം അവർ നാരദ ഒളികാമറ ഓപ്പറേഷനും ശാരദ ചിട്ടിഫണ്ട് തട്ടിപ്പും തൃണമൂലിനെതിരെ ഉയർത്തികൊണ്ട് വരുമെന്നും മമത തുറന്നടിച്ചു.
ബി.ജെ.പിയെയോ അവരുടെ അന്വേഷണ ഏജൻസികളെയോ ഞാൻ ഭയക്കില്ലെന്നത് വ്യക്തമാണെന്നും അവർ തന്നെ അറസ്റ്റ് ചെയ്താൽ ജയിലിലിരുന്ന് തെരഞ്ഞെടുപ്പ് ജയിക്കുമെന്നും മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃണമൂൽ പ്രവർത്തകർക്കും എം.എൽ.എമാർക്കും ബി.ജെ.പി പണം വാഗ്ദാനം ചെയ്യുകയാണെന്നും മമത ആരോപിച്ചു.
Story Highlights – mamatha banerjee kick starts loksabha election campaign