ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ് അയച്ചു

ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരെ കര്‍ശന നടപടിയുമായി കസ്റ്റംസ്. വിനോദിക്ക് കസ്റ്റംസ് മൂന്നാമതും നോട്ടീസ് അയച്ചു. ഈ മാസം 30 ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
ഇക്കഴിഞ്ഞ 10 ാം തിയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിനോദിനിക്ക് ആദ്യം കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചില്ല എന്ന മറുപടിയാണ് നല്‍കിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ 23 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയും വിനോദിനി ഹാജരായില്ല. ഇതിന് പിന്നാലെയാണ് മൂന്നാമതും നോട്ടീസ് അയച്ചിരിക്കുന്നത്.
ഇത്തവണ തപാല്‍ മാര്‍ഗവും ഇ-മെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ നോണ്‍ ബെയിലബിള്‍ വാറന്റിനുവേണ്ടി കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here