മുംബൈയിൽ കടൽ ക്ഷോഭം രൂക്ഷം; രണ്ട് ബാർജുകൾ കൊടുങ്കാറ്റിൽ പെട്ടു

ടൗട്ടെ ചുഴലി കാറ്റ് മുംബൈയിൽ കനത്ത നാശം വിതയ്ക്കുന്നു. രൂക്ഷമായ കടൽ ക്ഷോഭത്തിനാണ് മുംബൈ തീരം സാക്ഷ്യം വഹിക്കുന്നത്. രണ്ട് ബാർജുകൾ തകർന്നു.
തീരത്ത് നിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ഒരു ബാർജിൽ 137 പേരും, മറ്റൊന്നിൽ 273 പെരുമാണ് ഉണ്ടായിരുന്നത്. നാവിക സേനയുടെ ഐഎൻഎസ് കോൽക്കത്ത, ഐഎൻഎസ് കൊച്ചി എന്നീ കപ്പലുകൾ രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഐഎൻഎസ് തൽവാറും ഉടൻ രക്ഷാപ്രവർത്തനത്തിനായി ചേരും.
അതിനിടെ, മുംബൈ തീരത്ത് ആറ് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. ഭയന്ദറിലെ, പാലി ഗ്രാമത്തിൽ നിന്നും ശനിയാഴ്ച പോയ ന്യൂ ഹെല്പ് മേരി എന്ന ബോട്ടാണ് കാണാതായത്. നാവികസേനയും കോസ്റ്റ് ഗാർഡും തെരച്ചിൽ ആരംഭിച്ചു.
അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.
ടൗട്ടോ പ്രതിരോധ നടപടികളും, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. ചുഴലി കാറ്റിനെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
Story Highlights: mumbai tauktae cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here