‘ഫ്രീഡം സിംഫണി’ പൂജപ്പുര ജയിലിലെ തടവുകാര്‍ക്കായി റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു

തിരുവനന്തപുരം പൂജപ്പുര ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകള്‍ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളില്‍ റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീഡം സിംഫണി എന്നാണ് പുതിയ ചാനലിെന്‍റ പേര്. സ്വിച്ച് ഓണ്‍ കര്‍മം ശനിയാഴ്ച ജയില്‍മേധാവി ഋഷിരാജ് സിങ് നിര്‍വഹിച്ചു.
ജയിലിലെ അന്തേവാസികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരോട് സംവദിക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം. അഞ്ച് അന്തേവാസികളെ നിരന്തരം പരിശീലിപ്പിച്ചും സ്വകാര്യ എഫ്.എം. ചാനലുകള്‍ കേള്‍പ്പിച്ചുമാണ് വാര്‍ത്തെടുത്തത്. സ്വകാര്യ എഫ്.എമ്മിനോട് കിടപിടിക്കുന്നരീതില്‍, ആദ്യ ഘട്ടത്തില്‍ നേരത്തേ റെക്കോഡ് ചെയ്തിട്ടാണ് കേള്‍പ്പിക്കുന്നത്. ഭാവിയില്‍ ഇത് ലൈവ് റേഡിയോ ആക്കാനുള്ള ശ്രമമുണ്ട്.
ഓഡിയോഗ്രാഫി കോഴ്സ് പാസായവരും ഈ റേഡിയോ ജോക്കികളിലുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ജയില്‍ റേഡിയോ പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ആഴ്ചയില്‍ ഒരുദിവസം ഒരു മണിക്കൂര്‍ വീതമുള്ള പരിപാടിയാകും പ്രക്ഷേപണം ചെയ്യുക. തടവുകാരുടെ കഥകള്‍, കവിത, ലേഖനങ്ങള്‍, ചിത്രരചനകള്‍ എന്നിവ സമാഹരിച്ച് ‘സൃഷ്ടി’ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനിെന്‍റ പ്രകാശന കര്‍മവും ജയില്‍മേധാവി നിര്‍വഹിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here