മരം മുറിക്കല്‍ വിവാദം; സിപിഐയില്‍ ഭിന്നത

വിവാദ മരം മുറിയില്‍ സിപിഐയില്‍ ഭിന്നത രൂക്ഷം. വിവാദത്തില്‍ മുന്‍ റവന്യൂ മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. പെരിയ മരം മുറിക്കേസില്‍ ആരോപണ വിധേയനായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായിലിനൊപ്പം പാര്‍ട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.
മരം മുറിക്ക് വഴിയൊരുക്കിയത് റവന്യൂ മന്ത്രിയുടെ ഓഫീസെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. പ്രകാശ് ബാബു അനുകൂലികളും ഇവര്‍ക്കൊപ്പമാണ്. ഇ ചന്ദ്രശേഖരന് നിയമസഭയുടെ പരിരക്ഷയുണ്ടെങ്കില്‍ അന്ന് വനം മന്ത്രിയായിരുന്ന കെ രാജുവിന് ഇതുമില്ല.
കോടതി മുഖേന അന്വേഷണം വന്നാല്‍ പ്രതിരോധത്തിലാവുക സിപി എയാണെന്ന് ഇസ്മായില്‍ പക്ഷം വാദിക്കുന്നു. സിപിഐയില്‍ അമര്‍ഷം പുകയുന്നെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യം ഇ ചന്ദ്രശേഖരന് അനുകൂലമാണ്. സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരാണ്. സംസ്ഥാന സമിതിയില്‍ പക്ഷേ മരംമുറി വിഷയത്തില്‍ കാര്യമായ ചര്‍ച്ച നടന്നേക്കും.
Story Highlights: wood cutting, cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here