സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസ്; സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 16 ലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദേശം നൽകി.
ജാമ്യം നിഷേധിച്ച കൊച്ചി എൻഐഎ കോടതി നടപടി ചോദ്യം ചെയ്താണ് സ്വപ്‌ന സുരേഷ് ഹർജി നൽകിയത്. തനിക്കെതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ അതിന് തെളിവില്ലെന്നും ഹർജിയിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. താൻ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്താൻ എൻഐഎയ്ക്ക് ആയിട്ടില്ല. കേസിൽ എപ്പോൾ വിചാരണ നടക്കുമെന്ന് പോലും പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നും സ്വപ്ന സുരേഷ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here