കണ്ണൂരിലെ പോക്‌സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോർട്ട്; റിപ്പോർട്ടിനെതിരെപ്രോസിക്യൂഷൻ നടപടി ആരംഭിച്ചു
കണ്ണൂരിൽ 15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോർട്ട്. പ്രതിയായ വ്യവസായ പ്രമുഖനാണ് ഡോക്ടർ അനുകൂല റിപ്പോർട്ട് നൽകിയത്. തലശേരി സ്വദേശി ഷറാറ ഷറഫുദ്ദീനാണ് പ്രതി.
മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശേരിയിൽ 15 വയസ് പ്രായമായ പെൺകുട്ടിയെ ഇളയച്ഛനും ഇളയമ്മയും ചേർന്ന് ഷറാറ ഷറഫുദ്ദീന് കാഴ്ചവച്ചു എന്നതായിരുന്നു കേസ്. തുടർന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യവസായ പ്രമുഖനായ ഷറാറ ഷറഫുദ്ദീൻ അനാരോഗ്യം കാണിച്ച് നിരവധി തവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദ്യം തലശേരി താലൂക്ക് ആശുപത്രിയിലും, പരിയാരം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന റിപ്പോർട്ട് സംർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിനെതിരെപ്രോസിക്യൂഷൻ അഭിഭാഷകർ നടപടി ആരംഭിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
നേരത്തെ തന്നെ കേസിൽ നിന്ന് രക്ഷപ്പെടാനായി ഷറാറ ഷറഫുദ്ദീൻ വലിയ രീതിയിൽ പണം ഉപയോഗിച്ചെന്ന ആരോപണം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ നീക്കം.
Story Highlights: kannur pocso case claims to be impotent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here