സ്പിൻ വല നെയ്ത് ദക്ഷിണാഫ്രിക്ക; ജയം 42 റൺസിന്
അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം. 42 റൺസിനാണ് പ്രോട്ടീസ് ഐറിഷ് നിരയെ കീഴടക്കിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 160 റൺസ് പിന്തുടർന്നിറങ്ങിയ അയർലൻഡ് 117 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. ആദ്യ മത്സരത്തിൽ 33 റൺസിനു വിജയിച്ച ദക്ഷിണാഫ്രിക്ക ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. 24 റൺസ് നേടിയ ഷെയിൻ ഗെറ്റ്കടെ ആണ് അയർലൻഡിൻ്റെ ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജോൺ ഫോർച്യൂണും തബ്രൈസ് ഷംസിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ( south africa won ireland )
Read Also: നിറഞ്ഞാടി ‘കില്ലർ മില്ലർ’; അയർലൻഡിനെതിരെ രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് ഒരിക്കൽ പോലും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഓവറിൽ തന്നെ കെവിൻ ഓബ്രിയൻ (0) മടങ്ങി. ആൻഡ്രൂ ബാൽബിർനീ (6), ഹാരി ടെക്ടർ (3) എന്നിവരും വേഗം മടങ്ങി. അച്ചടക്കത്തോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഐറിഷ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കി. 8ആം ഓവറിൽ പോൾ സ്റ്റിർലിങ് (19) കൂടി മടങ്ങിഒയതോടെ അയർലൻഡ് പതറി. ആറാം നമ്പരിൽ ഇറങ്ങിയ ഷെയിൻ ഗെറ്റ്കടെ മാത്രമാണ് ദക്ഷിണാഫ്രിക്കയെ ഫലപ്രദമായി നേരിട്ടത്. എന്നാൽ 14ആം ഓവറിൽ താരത്തെ ഷംസി മടക്കിയതോടെ ഐറിഷ് പ്രതീക്ഷകൾ അവസാനിച്ചു. ജോർജ് ഡോക്ക്റൽ (20) പൊരുതിനോക്കിയെങ്കിലും റൺ നിരക്കുയർത്താനായില്ല.
ലോർകൻ ടക്കർ (12), സിമി സിംഗ് (1), ക്രെയ്ഗ് യങ് (0) എന്നിവർ വേഗം മടങ്ങി. അവസാന വിക്കറ്റിൽ ജോഷുവ ലിറ്റിലും (9) മാർക്ക് അഡൈറും (15) പിടിച്ചുനിന്നെങ്കിലും അവസാന ഓവറിൽ ജോഷുവയെ പുറത്താക്കിയ ലുങ്കി എങ്കിഡി ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം സമ്മാനിക്കുകയായിരുന്നു.
Story Highlights: south africa won ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here