ഒരു വർഷത്തിന് ശേഷം പുതിയ കേസുകൾ; വുഹാനിലെ മുഴുവൻ ജനങ്ങളേയും പരിശോധിക്കാൻ അധികൃതർ

ചൈനീസ് നഗരമായ വുഹാനിലെ മുഴുവൻ ജനങ്ങളേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ. ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത ഇടമായിരുന്നു വുഹാൻ. എന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ, ഒരു വർഷത്തിലധിക കാലമായി പുതിയ കേസുകളൊന്നും വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
Read Also:കൊവിഡ് വ്യാപനം; ടോക്യോ ഉൾപ്പടെ ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ
1.10 കോടിയാണ് വുഹാനിലെ ജനസംഖ്യ. എല്ലാ താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും. നഗരത്തിൽ ഏഴ് കുടിയേറ്റ തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായും വുഹാൻ നഗര അധികൃതർ അറിയിച്ചു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച ചൈനയിൽ 61 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights: Wuhan To Test All Residents; As Covid Cases Emerge After A Year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here