നിർധനരായ 300 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈലുകൾ വിതരണം ചെയ്ത് വിവോ
വ്യാപാരമേഖലയിലെ മുന്നേറ്റത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുകയാണ് വിവോ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്ത് പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ കുട്ടികൾക്കായി ആയിരം മൊബൈൽ ഫോണുകൾ ഇതിനോടകം വിവോ നൽകിക്കഴിഞ്ഞു. ഈ വർഷവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി 300 ഫോണുകൾ വിതരണം ചെയ്യുകയാണ് വിവോയും ട്വന്റിഫോറും സംയുക്തമായി.
തിരുവനന്തപുരം, തൃശൂർ, കൊച്ചി, കാസർഗോഡ് തുടങ്ങി കേരളത്തിലെ നാല് ജില്ലകളിലെ നിർധനരായ 300 കുട്ടികൾക്കാണ് വിവോ മൊബൈൽ ഫോൺ നൽകിയത്. മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവോ ഈ നടപടി ആരംഭിച്ചത്. ഫ്ളവേഴ്സ് ഫാമിലി ക്ലബ് അംഗങ്ങളുടെ സഹായോത്തോടെയാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏറ്റവും അർഹതപ്പെട്ട നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തിയതെന്ന് വിവോ ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ് സുധീർ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: കാസർഗോഡ് നിന്ന് കന്യാകുമാരി വരെ ‘നടത്തം’; ലക്ഷ്യം നിർധനരായ കുട്ടികൾക്ക് വേണ്ടിയുള്ള ധനസമാഹരണം
ഇതിന് മുൻപും സാമൂഹിക പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട് വിവോ. പ്രളയകാലത്ത് കേരള പുനർനിർമിതിക്കായി ദുരിതാശ്വാസ നിധിയിലേക്ക് വിവോ കൈമാറിയത് ഒന്നരക്കോടി രൂപയാണ്.
Story Highlight: vivo distribute 300 mobiles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here