അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദത്തിലേക്ക്
അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദമാകുന്നു. ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലാണ് തേജസ് രാജധാനി എക്‌സ്പ്രസ്സിലെ എസി കംപാര്‍ട്ട്‌മെന്റില്‍ അപമാനകരമായ രീതിയില്‍ പെരുമാറിയത്.
പാറ്റ്നയില്‍ നിന്ന് ദില്ലി വരെ അടിവസ്ത്രം മാത്രം ധരിച്ച് സഞ്ചരിച്ചത്. സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്മെന്‍റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളിൽ നിൽക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അതേ സമയം യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തിൽ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ഗോപാൽ മണ്ഡൽ രംഗത്തെത്തി. ”അടിവസ്ത്രവും ബനിയനും ധരിച്ചിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തിൽ വസ്ത്രം ധരിക്കേണ്ടി വന്നത്. ഞാൻ കള്ളം പറയില്ല.” ഗോപാൽ മണ്ഡൽ വിശദീകരിച്ചു.
Read Also : അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
ഗോപാല്‍ മണ്ഡലിന്റെ പെരുമാറ്റത്തില്‍ കനത്ത വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എയുടെ പെരുമാറ്റത്തില്‍ ശ്രദ്ധകൊടുക്കണമെന്നും ആര്‍ജെഡി സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ പേര് തന്നെ മോശമാക്കുന്ന രീതിയിലാണ് എംഎല്‍യുടെ പെരുമാറ്റമെന്ന് ആര്‍ജെഡി വക്താവ് ഭായി വിരേന്ദ്ര ആരോപിച്ചു. പൊതുജനമദ്ധ്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍ എംഎല്‍എമാരെ പഠിപ്പിക്കണമെന്നും ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടു.
Story Highlight: jdu-mla-gopal-mandal-clarifies-his-controversial-train-journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here