തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ
തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ തന്നെയാണ് തീരുമാനം. നടത്തിപ്പിൽ കൂടിയാലോചനകൾ വേണമെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് ചലച്ചിത്ര മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ.
എന്നാൽ ടിപിആർ കുറഞ്ഞാൽ മാത്രമേ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ ടിപിആർ ശതമാനം കണക്കിലെടുത്തും മാനദണ്ഡങ്ങൾ അനുസരിച്ചും തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലാണ്. വിനോദ നികുതിയിൽ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലെന്നും മന്ത്രി വ്യക്തമാക്കി.
Read Also : മാലിന്യങ്ങളെ സമാഹരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്ന് കെ സുധാകരൻ
ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. അതേസമയം ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.
അതേസമയം ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്.
Read Also : കെ.പി. അനിൽകുമാറിന്റെ സി.പി.ഐ.എം. പ്രവേശനം; ചർച്ച നടത്തിയത് കോഴിക്കോട് ജില്ലാ കമ്മിറ്റി
അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.
Story Highlights : Suresh Gopi Wealth Report BJP candidate Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here