തെരഞ്ഞെടുപ്പ് കോഴക്കേസ്: ഫോൺ നഷ്ടപ്പെട്ടെന്ന മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച്; സുരേന്ദ്രനെ വീണ്ടും ചോദ്യംചെയ്യും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ നിർണായക തെളിവുകളിലൊന്നായ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മൊഴി തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഫോൺ ഇപ്പോഴും സുരേന്ദ്രൻ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കൂടാത്ത ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ. സുന്ദര നാമനിർദേശ പത്രിക പിൻവലിക്കാൻ അപേക്ഷ തയ്യാറാക്കിയ കാസർഗോട്ടെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴി തെറ്റാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
Read Also : എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സുരേന്ദ്രൻ ഇപ്പോഴും ആ മൊബൈൽ ഫോൺ ഉപയോഗിക്കുന്നെന്ന് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.
കേസിൽ ബി.ജെ.പി. കാസർകോട് ജില്ലാ മുൻ പ്രസിഡന്റ് വി. ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷററും സുരേന്ദ്രന്റെ അടുത്ത സുഹൃത്തുമായ സുനിൽ നായിക്, സുരേഷ് നായിക്, ലോകേഷ് മൊണ്ട, മണികണ്ഠ റൈ, മുരളീധര യാദവ് എന്നിവരെക്കൂടി പ്രതിചേർത്തു.
Story Highlight: k-surendran-mobile-phone-manjeshwar-election-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here