മോന്‍സണിനെതിരെ വെളിപ്പെടുത്തലുമായി ശില്‍പി; കിട്ടാനുള്ളത് 60 ലക്ഷത്തോളം രൂപ

മോന്‍സണിനെതിരെ വെളിപ്പെടുത്തലുമായി ശില്‍പി സുരേഷ്. മോന്‍സണ് താന്‍ പല ശില്‍പങ്ങളും നിര്‍മിച്ച് നല്‍കിയെന്നും ആ വകയില്‍ അറുപത് ലക്ഷം രൂപയോളം തരാനുണ്ടെന്നും ശില്‍പി ട്വന്റിഫോറിനോട് പറഞ്ഞു. sculptor against monson ഒന്നരമാസത്തിനകരം പണം നല്‍കാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉള്‍പ്പെടെ നിര്‍മ്മിച്ചുനല്‍കിയത്. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും നാളെ ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് മൊഴിയായി നല്‍കുമെന്നും ശില്‍പി സുരേഷ് പറഞ്ഞു .
അതിനിടെ പുരാവസ്തു തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പ് തെരച്ചില്‍ നടത്തുകയാണ്. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആനക്കൊമ്പിന്റെ ആധികാരികത സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്.തെളിവുശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘവും മോട്ടോര്‍ വാഹന വകുപ്പും മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തി.
Read Also : മോന്‍സണുമായി പണമിടപാടില്ലെന്ന് കെ സുധാകരന്‍; വീട്ടില്‍ പോയത് കണ്ണിന്റെ പ്രശ്‌നത്തിന്
മോന്‍സണ്‍ മാവുങ്കലുമായി സൗഹൃദം മാത്രമെന്ന് വ്യവസായി കെ.എച്ച്. ജോര്‍ജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. മോന്‍സണുമായി പണമിടപാട് ഇല്ലെന്നും സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും ജോര്‍ജ് പറഞ്ഞു. ആറുമാസം മുന്‍പാണ് മോന്‍സണെ പരിചയപ്പെടുന്നത്. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ മോന്‍സണ്‍ സഹായം ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കിട്ടിയ ഖുര്‍ആന്‍ കാലിഗ്രാഫി ടെസ്റ്റില്‍ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. പലപ്പോഴായി വാങ്ങിയ 17 ലക്ഷത്തോളം രൂപ തനിക്ക് തരാനുണ്ടെന്നും കെ എച്ച് ജോര്‍ജ് പറഞ്ഞു.
Story Highlights: sculptor against monson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here