സുപ്രിംകോടതി നടപടി തിരിച്ചടിയല്ലെന്ന് കെ.ടി.ജലീല്‍; രാജിവച്ചതോടെ ലോകായുക്ത വിധി അവസാനിച്ചതാണ്
ബന്ധുനിയമന വിവാദത്തില്‍ സുപ്രിംകോടതി നടപടി തിരിച്ചടിയല്ലെന്ന് കെ.ടി ജലീല്‍ എംഎല്‍എ ട്വന്റിഫോറിനോട്. സുപ്രിംകോടതി തന്റെ ഹര്‍ജി തള്ളിയില്ലെന്നും പിന്‍വലിക്കാന്‍ അനുവദിച്ചെന്നും എംഎല്‍എ പറഞ്ഞു. താന്‍ രാജിവച്ചതോടെ ലോകായുക്ത വിധിയുടെ പ്രസക്തി അവസാനിച്ചതാണെന്നും കെ.ടി ജലീല്‍ പ്രതികരിച്ചു.
അതിനിടെ സുപ്രിംകോടതി നടപടിയിലൂടെ ജനങ്ങളുടെ മുന്നില്‍ സ്വയം അപഹാസ്യനാകാനുള്ള അവസരം സൃഷ്ടിച്ചിരിക്കുകയാണ് കെ.ടി ജലീലെന്ന് പി.കെ ഫിറോസ് പറഞ്ഞു.
‘കെ.ടി ജലീല്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തി, ചട്ടവിരുദ്ധമായി യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് ബന്ധുനിയമനം നടത്തിയെന്ന് സുപ്രിംകോടതി പോലും പറഞ്ഞിരിക്കുന്നു. തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ആ ഉറപ്പ് പാലിക്കാന്‍ ഇനിയെങ്കിലും അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്’. പി.കെ ഫിറോസ് പ്രതികരിച്ചു.
Read Also : കെ.ടി ജലീല്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുമോ എന്നറിയണം; സുപ്രിംകോടതി നടപടിയില്‍ പി.കെ ഫിറോസ്
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതരെയാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ ജലീലിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Story Highlights: KT JALEEL MLA , SUPREME COURT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here