കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ഉണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രൊഫസർ രാകേഷ് പാണ്ഡെ

കേരളത്തിൽ മാർക്ക് ജിഹാദ് ഉണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രൊഫസർ രാകേഷ് പാണ്ഡെ. സംസ്ഥാനത്ത് നൂറു ശതമാനം മാർക്ക് നൽകാൻ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്. കുറച്ച് വർഷമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് നൂറു ശതമാനം മാർക്ക് ലഭിക്കുന്നു. വിഷയത്തിൽ ഡൽഹി സർവകലാശാല വിസിക്ക് പരാതി നൽകുമെന്ന് പ്രൊഫസർ രാകേഷ് പാണ്ഡെ 24നോട് പറഞ്ഞു. ആശയ പ്രചാരണത്തിന് വിദ്യാർത്ഥികൾ മാർക്ക് ദുരുപയോഗം ചെയ്യുന്നു. നീക്കം സർക്കാരിന്റെ പിന്തുണയോടെയെന്ന് ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് പാണ്ഡെ അറിയിച്ചു.
അതേസമയം, കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ഉണ്ടെന്ന ഡൽഹി അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ. കേരളത്തെ ഭീകര കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമമെന്ന് എസ്എഫ്ഐ അറിയിച്ചു. കേരളത്തിൽ ആസൂത്രിതമായി മാർക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സംഘടിത ശക്തികളുണ്ടെന്നും പ്രൊഫസർ രാകേഷ് പാണ്ഡെ ആരോപിച്ചു.
കേരളത്തിൽ ‘മാർക്ക് ജിഹാദ്’ ; ഡൽഹി സർവകലാശാല അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ
ഡൽഹി സർവകലാശാലയിലേക്ക് ബിരുദ തല പ്രവേശനം ആരംഭിച്ചിരിക്കുന്ന വേളയിലാണ് പ്രൊഫസറുടെ പരാമർശം. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാൻ കേരളത്തിൽ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും മാർക്ക് ജിഹാദാണ് നടത്തുന്നതെന്നും ഇദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളജിലെ ഫിസിക്സ് പ്രൊഫസറാണ് രാകേഷ് പാണ്ഡെ. നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. അധ്യാപകന്റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി, പരാമർശവുമായി ബന്ധപ്പെട്ട് മാപ്പ് പറയണമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധത്തിലേക്ക് പോകുമെന്നും എസ്എഫ്ഐ അറിയിച്ചു.
Story Highlights: markjihad-exist-inkerala-says-rakesh pande-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here