Advertisement

ഗപ്റ്റിലിനു തകർപ്പൻ ഫിഫ്റ്റി; ന്യൂസീലൻഡിന് മികച്ച സ്കോർ

November 3, 2021
Google News 2 minutes Read
newzealand innings scotland t20

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെതിരെ ന്യൂസീലൻഡിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. 93 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ ആണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. സ്കോട്ട്‌ലൻഡിനായി സഫ്യാൻ ഷരീഫും ബ്രാഡ്‌ലി വീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (newzealand innings scotland t20)

ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ കെയിൽ കോട്‌സറുടെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് സ്കോട്ടിഷ് ബൗളർമാർ പന്തെറിഞ്ഞത്. ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ അവർ ന്യൂസീലൻഡിനെ അനായാസം സ്കോർ ചെയ്യാൻ അനുവദിച്ചില്ല. ഒരു വശത്ത് ഗപ്റ്റിൽ തകർത്തടിക്കുമ്പോഴും മറുവശത്ത് സ്കോട്ട്‌ലൻഡ് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ന്യൂസീലൻഡിനെ സമ്മർദ്ദത്തിലാക്കി. അഞ്ചാം ഓവറിൽ ഡാരിൽ മിച്ചലിനെയും (13), കെയിൻ വില്ല്യംസണെയും (0) മടക്കി അയച്ച സഫ്യാൻ ഷരീഫ് ന്യൂസീലൻഡിനെ സമ്മർദ്ദത്തിലാക്കി. ഡെവോൺ കോൺവേയും (1) വേഗം മടങ്ങി. മാർക്ക് വാറ്റിനായിരുന്നു വിക്കറ്റ്.

Read Also : ടി20 ലോകകപ്പ്; നിർണായക മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ നേരിടും

നാലാം വിക്കറ്റിൽ ഗപ്റ്റിലിനൊപ്പം ഗ്ലെൻ ഫിലിപ്സ് ഒത്തുചേർന്നതോടെയാണ് ന്യൂസീലൻഡ് ഇന്നിംഗ്സ് മുന്നോട്ടുകുതിക്കാൻ തുടങ്ങിയത്. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഫിലിപ്സ് ഗപ്റ്റിലിന് ഉറച്ച പിന്തുണ നൽകിയതോടെ സ്കോർ ഉയർന്നു. 35 പന്തുകളിൽ ഗപ്റ്റിൽ ഫിഫ്റ്റിയടിച്ചു. 105 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഫിലിപ്സ് മടങ്ങി. 37 പന്തുകളിൽ 33 റൺസ് നേടിയ താരത്തെ 19ആം ഓവറിൽ ബ്രാഡ്ലി വീൽ ആണ് മടക്കിയത്. തൊട്ടടുത്ത പന്തിൽ ഗപ്റ്റിലും മടങ്ങി. 56 പന്തിൽ 6 ബൗണ്ടറിയും ഏഴ് സിക്സറും സഹിതം 93 റൺസെടുത്തതിനു ശേഷമാണ് കിവീസ് ഓപ്പണർ പുറത്തായത്. ജെയിംസ് നീഷം (10), മിച്ചൽ സാൻ്റ്നർ (2) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights : newzealand innings scotland t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here