ഭക്ഷ്യ ഭദ്രതാ കിറ്റിൽ മായം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
ഭക്ഷ്യ ഭദ്രതാ കിറ്റിൽ മായം കലർന്ന കപ്പലണ്ടി മിഠായി ഉൾപ്പെടുത്തിയതിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. സപ്ലെകോ എംഡിയോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സപ്ലെകോ മിഠായി സംഭരണം നടത്തിയത് അമിത വില നൽകിയെന്ന ആക്ഷേപം ഉയർന്നു വന്നിട്ടുണ്ട്.
വിഷാംശം കലർന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണ് കണ്ടെത്തിയിരുന്നു. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തി. മാത്രമല്ല കപ്പലണ്ടി മിഠായി പാക്കറ്റിൽ ഗുണനിലവാരം സൂചിപ്പിക്കുന്ന രേഖകളില്ലെന്നും ബാച്ചും നമ്പറും ഇല്ലെന്ന് അറിഞ്ഞാണ് ഉദ്യോഗസ്ഥർ മിഠായി വിതരണം നടത്തിയതെന്നും കണ്ടെത്തിയിരുന്നു.
Read Also : വിദ്യാർഥികൾക്ക് നൽകിയ കപ്പലണ്ടി മിഠായിയിൽ വിഷാംശം; ലാബ് റിപ്പോർട്ട് സർക്കാരിന് കൈമാറി
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത് നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുരുതരവീഴ്ചയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഗുണനിലവാരത്തിൽ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.
Story Highlights : peanut candy- Food kit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here