ദത്ത് വിവാദം; ശിശുക്ഷേമ സമിതിയും സി.ഡബ്ള്യു.സിയും ഒത്തുകളിക്കുന്നു: അനുപമ

പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയും സി ഡബ്ള്യു സിയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് അനുപമ. ശിശു ക്ഷേമ സമിതിയും സി ഡബ്ള്യു സിയും പറയുന്നതിൽ ആശയകുഴപ്പമുണ്ട്. പരസ്പരം പഴിചാരുകയാണ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന്റെ മാത്രം തെറ്റെന്നാണ് സി ഡബ്ള്യു സിയുടെ നിലപാടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അനുപമ വ്യക്തമാക്കി. സി ഡബ്ള്യു സിയുടെ ഭാഗത്തും തെറ്റുണ്ട്. സമരം തുടരുമെന്നും അനുപമ കൂട്ടിച്ചേർത്തു.
ശിശുക്ഷേമ സമിതിക്ക് മുൻപിലെ അനുപമയുടെ സമരം തുടരുകയാണ്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ. എസ് ഷിജു ഖാനെയും സി ഡബ്ല്യു സി ചേർപേഴ്‌സൺ എൻ സുനന്ദയേയും സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് സംഭവത്തിലെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തു വരാതിരിക്കുന്നതിന് ആണെന്നും അനുപമ പറഞ്ഞു.
Read Also : മുഖ്യമന്ത്രി പരാതി തഴയുമെന്ന് കരുതുന്നില്ല, പ്രതികരിക്കാൻ തയാറാകണം : അനുപമ
ഇതിനിടെ കേസിൽ അനുപമയുടെ പിതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ വ്യഴാഴ്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും.
Stroy Highlights: adoption controversy- anupama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here