വന്യമൃഗശല്യം; കേന്ദ്രമന്ത്രിയെ ആശങ്കയറിയിച്ച് മന്ത്രി എകെ ശശീന്ദ്രന്‍; നടപടികള്‍ പരിശോധിക്കാമെന്ന് ഉറപ്പുലഭിച്ചു

വന്യജീവി ആക്രമണത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അടിയന്തര നടപടികളെപ്പറ്റി പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി വനംമന്ത്രി പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഡിസംബറില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കേരളത്തിലെത്തും. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ കാലങ്ങളായി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമാണ് വന്യമൃഗശല്യം. ഒരു വര്‍ഷത്തിനിടെ നാലുകര്‍ഷകരാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വനംമന്ത്രി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനെ സന്ദര്‍ശിച്ചത്.
Read Also : വന്യമൃഗശല്യം തടയാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെടും. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കാട്ടുപന്നിയെ വനത്തിന് പുറത്ത് എവിടെ വെച്ച് വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും കൊല്ലാം. നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലോ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ മാത്രമാണ് അനുമതിയുള്ളത്.
Story Highlights : wild animal issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here