വഖഫ് നിയമനം പിഎസ്സിക്ക് വിടുമെന്ന വിപ്ലവകരമായ തീരുമാനം സർക്കാർ തിരുത്തി; വിമർശനവുമായി കെ സുരേന്ദ്രൻ

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടിതശക്തിക്ക് മുന്നിൽ സർക്കാർ കീഴടങ്ങി. നാല് മൊല്ലാക്കമാരും വർഗീയശക്തികളും പറഞ്ഞപ്പോൾ തീരുമാനം മാറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു. വഖഫ് നിയമനം പിഎസ്സിക്ക് വിടുമെന്ന സഖാക്കളുടെ വിപ്ലവകരമായ തീരുമാനം സർക്കാർ തിരുത്തി.
സാധാരണക്കാർ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ തയാറാകാത്ത സർക്കാർ സംഘടിതശക്തിക്ക് മുൻപിൽ കീഴടങ്ങുന്നു. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിറകെ വഖഫ് വിഷയത്തിലെ പുതിയ തീരുമാനം മരവിപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
ദേവസ്വം ബോർഡിന്റെയും ശബരിമലയുടെയും കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ച് വഖഫ് വിഷയത്തിൽ ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയെന്നും സുരേന്ദ്രൻ വിമർശിച്ചു. പച്ചയായ വർഗീയധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. രാധാകൃഷ്ണൻ നല്ല മന്ത്രിയാണ്, പക്ഷേ വിശ്വാസമില്ലാത്ത മന്ത്രിയാണ്. എന്നാൽ, വഖഫ് ബോർഡ് വിശ്വാസിയായ മന്ത്രിക്ക് നൽകി. വോട്ടുബാങ്ക് രാഷ്ട്രീയമാണ് പിണറായി വിജയന് ലക്ഷ്യമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Story Highlights : state-government-changed-its-decision-surendran-in-psc-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here