Advertisement

പ്രദീപിന്റെ അച്ഛൻ രോഗി; മരണവിവരം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ

December 8, 2021
Google News 2 minutes Read
helicopter crash pradeep relative

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയുടെ മാതാപിതാക്കളെ ഇനിയും വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ. അച്ഛൻ രോഗിയാണ്. അതുകൊണ്ടാണ് ഇതുവരെ വിവരം അറിയിക്കാതിരുന്നത് എന്നും ബന്ധുക്കൾ 24നോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റും 24നോട് പ്രതികരിച്ചു. ജൂനിയർ വാറണ്ട് ഓഫീസറായ തൃശൂർ പൊന്നൂക്കര സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. (helicopter crash pradeep relative)

പ്രദീപിൻ്റെ പിതാവ് ഓക്സിജൻ്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. അതുകൊണ്ട് തന്നെ അമ്മയെയും അറിയിച്ചില്ല. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടിൽ വന്നുകഴിഞ്ഞാൽ ഏല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവർക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതൽ വീടിൻ്റെ പരിസരത്ത് വന്ന് നിൽക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

അഞ്ചരയ്ക്ക് വിവരമറിഞ്ഞു എന്ന് ബന്ധു അറിയിച്ചു. സഹോദരനും അളിയനുമായാണ് അപകട സ്ഥലത്തേക്ക് പോയത്. രണ്ടാഴ്ച മുൻപ് പ്രദീപ് നാട്ടിൽ വന്നുപോയതാണ്. അച്ഛൻ ഐസിയുവിലായിരുന്നു. പ്രദീപ് ആശുപത്രിയിൽ തന്നെ ആയിരുന്നു. അച്ഛൻ ഡിസ്ചാർജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകൻ അവിടെ പഠിക്കുകയാണ്. മകൾക്ക് രണ്ട് വയസേ ആയിട്ടുള്ളൂ എന്നും ബന്ധു പ്രതികരിച്ചു.

Read Also : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശി

ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ ഈ മാസം പത്തിന് നടക്കും. ഡൽഹി കൻ്റോണ്മെൻ്റിൽ തന്നെയാവും ചടങ്ങുകൾ നടക്കുക. രണ്ട് പേരുടെയും ഭൗതികശരീരം നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. സൈന്യത്തിൻ്റെ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതികശരീരങ്ങൾ എത്തിക്കുക.

63 വയസുകാരനായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

Story Highlights : helicopter crash pradeep relative response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here