രാജ്യസഭാ എംപിയായി ആൾമാറാട്ടം; കളക്ടറുമായി വരെ കൂടിക്കാഴ്ച; ഒടുവിൽ അറസ്റ്റിൽ
രാജ്യസഭാ എംപിയായി ആൾമാറാട്ടം നടത്തിയ ഹിമാചൽ സ്വദേശി അറസ്റ്റിൽ. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപി നരീന്ദർ ഗില്ലിന്റെ പേരിലാണ് പ്രതി പുരൺ സിംഗ് ആൾമാറാട്ടം നടത്തിയിരുന്നത്. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം.
കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ആൾമാറാട്ടം നടത്തുകയാണ്. സർക്കാർ ഓഫീസുകളിൽ എത്തി ഭൂമിയുമായി ബന്ധപ്പെട്ട ജോലിയെക്കുറിച്ച് അന്വേഷിക്കുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. വ്യാജ വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജില്ലാ ഉദ്യോഗസ്ഥരെ സ്വയം പരിചയപ്പെടുത്തുന്നത്. ശേഷം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഒരു ബന്ധുവിനൊപ്പമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും ബുണ്ടി സർക്യൂട്ട് ഹൗസിൽ കുറച്ചുനേരം താമസിച്ചുവെന്നും ആൾമാറാട്ടം നടത്തി ബുണ്ടി ജില്ലാ കളക്ടറുമായും ഡിവിഷണൽ കമ്മീഷണറുമായും ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഹിന്ദോളിയിലെ തഹസിൽദാറിനെ വിളിക്കാൻ കളക്ടറുടെ പേഴ്‌സണൽ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടതായിയും പൊലീസ് പറഞ്ഞു.
Story Highlights : man-arrested-for-impersonating-rajya-sabha-mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here